ടോട്ടനം ഹോട്സ്പിയർ 5-2ന് സതാപ്റ്റണിനെ തോൽപ്പിച്ചു
രണ്ടാം പകുതിയിൽ നിറഞ്ഞാടിയ സൺ ഹാരി കെയ്ൻ കൂട്ട്കെട്ടിന്റെ ബലത്തിൽ ടോട്ടനം ഹോട്സ്പിയർ സതാപ്റ്റണിനെ 5-2ന് തകർത്തു. സൺ നേടിയ നാലു ഗോളുകൾക്കും പന്തെത്തിച്ച കെയ്ൻ അഞ്ചാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി. സതാപ്റ്റംണിനു വേണ്ടി ഡാനി ഇങ്സാണ് രണ്ട് ഗോളും നേടിയത്.
ആദ്യപകുതിയിൽ തീർത്തും നിറം മങ്ങിയ
ടോട്ടനത്തിന് ഗോളിലേക്ക് ഉന്നം
വെയ്ക്കാൻ പോലും ശരിക്കും സാധിച്ചത് ഇഞ്ചുറിടൈമിലാണ്. ഇഞ്ചുറി ടൈമിൽ ബോളിന്റെ ഗതി മനസ്സിലാക്കുന്നതിൽ സതാപ്റ്റൺ ഗോളിക്ക് സംഭവിച്ച
പിഴവിൽ നിന്നാണ് സൺ സമനില ഗോൾ നേടുന്നത്. എന്നാൽ ആ ഗോളിൽ നിന്നുള്ള ഊർജം മൌറീഞ്ഞോയുടെ
ടീം അവസാനം വരെ കാത്തു. മൽസരത്തിന്റെ
മൂന്നാം മിനിറ്റിൽ തന്നെ കെയ്ൻ സതാപ്റ്റണിന്റെ വല ചലിപ്പിചെങ്കിലും റഫറി വാറിൻറെ
സഹായത്തോടെ സൺ ഓഫ് സൈഡായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. ഡാനി ഇങ്സിന്റെ ആദ്യഗോൾ
കൈയ്യിൽ തട്ടി എന്ന് കണ്ടത്തിനാൽ റഫറി
അനുവദിച്ചിലെങ്കിലും 32 ആം മിനിറ്റിൽ കാലിലേക്ക് ഉയർന്ന് വന്ന പന്ത് ഡാനി ഇങ്സ് നിയന്ത്രിച്ച്
വലയിലെത്തിച്ചത് മൽസരത്തിലെ മനോഹരമായ കാഴ്ചയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അതെല്ലാം
കെയ്ൻ സൺ കൂട്കെട്ട് നിഷ്പ്രഭമാക്കുകയായിരുന്നു.
ജോസേ മൌറീഞ്ഞോ ടീം 2015 ജനുവരിക്കു ശേഷം
ഇതാദ്യമായാണ് 5 ഗോളുകൾ എതിരാളികളുടെ വലയിലാക്കുന്നത്.
90 മിനിറ്റിൽ ഹാൻഡ്ബോളിൽ നിന്ന് ലഭിച്ച
പെനാൽറ്റി വലയിലെത്തിച്ചാണ് ഡാനി ഇങ്സ് സതാപ്റ്റണിന് ചെറിയ ഒരു ആശ്വാസം നൽകിയത്.
ഗാരത്ത് ബെയിലിന്റെ തിരിച്ചുവരവോടെ ടോട്ടനത്തിന്റെ
വേഗത്തിന് കടിഞ്ഞാണിടാൻ എതിർടീമുകൾ വിയർക്കേണ്ടി വരുമെന്ന സൂചനയാണ് ഈ മൽസരം.


0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം